തോരാതെ പെയ്യുമീ രാത്രിമഴയുടെ
തീരാത്ത കണ്ണീർ പ്രവാഹത്തിലൂടെന്റെ
ഹൃദയത്തുടിപ്പുകൾ ശ്രുതിമീട്ടിപ്പാടുന്ന
ജീവരാഗത്തിലലിഞ്ഞുചേരട്ടെ ഞാൻ
പ്രണയമായെന്നിൽ നീ പെയ്തിറങ്ങുമ്പോഴും
നേർത്ത തേങ്ങലിൽ കാലൊച്ച കേൾക്കുന്നുവോ സഖി?
രാവിൻ നിഗൂഢതയിലാത്മ ദുഃഖങ്ങളെ
മൂടിവച്ചെന്നിൽ നീ കുളിരു കോരുന്നുവോ?
ഭാവനകളിലിന്നു നീ നിറക്കൂട്ടു ചാർത്തിയെൻ-
കാമനകളെയാർദ്രമായ് തഴുകിയുണർത്തവേ
എന്റെ ചാപല്യം കനലെരിയുന്ന നിൻ
ഹൃദയതാപത്തെ തമസ്കരിക്കുന്നുവോ?
കാകളി ശീലുകളിലലിഞ്ഞു ചേരാത്തൊ-
രാടിമേഘത്തിന്റെയാത്മസംഘർഷമായ്
ജീവഗോളത്തിനെക്കാർന്നു തിന്നുന്നോർക്കൊ-
രോർമ്മപ്പെടുത്തലായ് നീ പെയ്തിറങ്ങീടവേ..
നിന്റെ നോവിൻ പൊരുളറിയാതെ, നിൻ-
ഭാവഭേദങ്ങൾ കണ്ടറിയാതെ ഞാൻ
സ്വപ്നങ്ങൾ പൂക്കുമാ കുന്നിൻചെരുവിലെ
ഷഡ്പദമാകാൻ കൊതിച്ചുപോയി
മേഘനാദം കേട്ടുണരാതെ സ്വാർത്ഥനായ്
മൂഢലോകത്തിൽ രമിക്കുകയാണു ഞാൻ
മൗനരാഗത്തിൽ ഞാൻ ലയിച്ചു ചേരുമ്പോഴും
നീ പെയ്യുന്നു വാഗ്മിയാം പേമാരിയായ്...
പിന്നെയെൻ മൗനത്തിൽ പരിതപിച്ചിട്ടു നീ
കോരിച്ചൊരിയുന്നുഗ്രമാം പ്രളയമായ്..
ഒടുവിൽത്തളർന്നെൻ ഹൃദയാന്തരത്തിലൊ-
രഴകുറ്റ ചാറ്റലായ് നീ മയങ്ങി..
തൊട്ടുണർത്തീടുമാ മുഗ്ദസംഗീതമെൻ
വ്യർത്ഥ സങ്കല്പങ്ങൾ കെടുത്തിടട്ടെ.
തീരാത്ത കണ്ണീർ പ്രവാഹത്തിലൂടെന്റെ
ഹൃദയത്തുടിപ്പുകൾ ശ്രുതിമീട്ടിപ്പാടുന്ന
ജീവരാഗത്തിലലിഞ്ഞുചേരട്ടെ ഞാൻ
പ്രണയമായെന്നിൽ നീ പെയ്തിറങ്ങുമ്പോഴും
നേർത്ത തേങ്ങലിൽ കാലൊച്ച കേൾക്കുന്നുവോ സഖി?
രാവിൻ നിഗൂഢതയിലാത്മ ദുഃഖങ്ങളെ
മൂടിവച്ചെന്നിൽ നീ കുളിരു കോരുന്നുവോ?
ഭാവനകളിലിന്നു നീ നിറക്കൂട്ടു ചാർത്തിയെൻ-
കാമനകളെയാർദ്രമായ് തഴുകിയുണർത്തവേ
എന്റെ ചാപല്യം കനലെരിയുന്ന നിൻ
ഹൃദയതാപത്തെ തമസ്കരിക്കുന്നുവോ?
കാകളി ശീലുകളിലലിഞ്ഞു ചേരാത്തൊ-
രാടിമേഘത്തിന്റെയാത്മസംഘർഷമായ്
ജീവഗോളത്തിനെക്കാർന്നു തിന്നുന്നോർക്കൊ-
രോർമ്മപ്പെടുത്തലായ് നീ പെയ്തിറങ്ങീടവേ..
നിന്റെ നോവിൻ പൊരുളറിയാതെ, നിൻ-
ഭാവഭേദങ്ങൾ കണ്ടറിയാതെ ഞാൻ
സ്വപ്നങ്ങൾ പൂക്കുമാ കുന്നിൻചെരുവിലെ
ഷഡ്പദമാകാൻ കൊതിച്ചുപോയി
മേഘനാദം കേട്ടുണരാതെ സ്വാർത്ഥനായ്
മൂഢലോകത്തിൽ രമിക്കുകയാണു ഞാൻ
മൗനരാഗത്തിൽ ഞാൻ ലയിച്ചു ചേരുമ്പോഴും
നീ പെയ്യുന്നു വാഗ്മിയാം പേമാരിയായ്...
പിന്നെയെൻ മൗനത്തിൽ പരിതപിച്ചിട്ടു നീ
കോരിച്ചൊരിയുന്നുഗ്രമാം പ്രളയമായ്..
ഒടുവിൽത്തളർന്നെൻ ഹൃദയാന്തരത്തിലൊ-
രഴകുറ്റ ചാറ്റലായ് നീ മയങ്ങി..
തൊട്ടുണർത്തീടുമാ മുഗ്ദസംഗീതമെൻ
വ്യർത്ഥ സങ്കല്പങ്ങൾ കെടുത്തിടട്ടെ.
No comments:
Post a Comment