തെക്കന് തിരുവിതാംകൂറിലുണ്ടായിരുന്ന 12 ശിവാലയങ്ങളില് ശിവരാത്രിയോടനുബന്ധിച്ച് നടത്തിയിരുന്ന ഒരു ആചാരമാണിത് .
തിരുമല , തിക്കുറിശ്ശി , തൃപ്പരപ്പ് , തിരുനന്തിക്കര , പൊന്മന , പന്നിപ്പാകം , കല് ക്കുളം , മേലാംകോട് , തിരുവിടയ്ക്കോട് , തിരുവിതാംകോട് , തൃപ്പന്നിക്കോട് , തിരുനട്ടാലം എന്നിവയാണ് ഈ ശിവക്ഷേത്രങ്ങള്‍ . ഓരോ ക്ഷേത്രത്തിലും ഓരോ ഭാവത്തിലുള്ള ശിവപ്രതിഷ്ഠകളാണ് .
തിരുമലയില് ശിവന് , മുനിമാര് തോട്ടത്തില് ശൂലപാണി , തിക്കുറിശ്ശിയില് നന്ദിവാഹന പ്രതിഷ്ഠയില്ലാത്ത മഹാദേവന് , തൃപ്പരപ്പില് ദക്ഷനെ വധിച്ച വീരഭദ്രന് , തിരുനന്തിക്കരയില് നന്ദികേശ്വരന് , പൊന്മനയില് തീമ്പന് എന്ന ശിവഭക്തന് ദര് ശനം നല് കിയ തീമ്പിലാധിപന് എന്ന രൂപം , പന്നിപ്പാകത്തില് കാലഭൈരവന് , കല് ക്കുളത്ത് പാര് വതീസമേതനായ നീലകണ്ഠന് , മേലാങ്കോട്ട് കാലാകാലന് , തിരുവിടക്കോട് ജടയപ്പന് , തൃപ്പന്നിക്കോട്ടില് വരാഹത്തിന്റെ കൊമ്പ് മുറിച്ച രൂപം , തിരുനട്ടാലത്ത് അര് ദ്ധനാരീശ്വരന്‍ . എന്നിങ്ങനെയാണ് പന്ത്രണ്ട് ക്ഷേത്രങ്ങളിലെയും ഭാവങ്ങള്‍ .
ഈ പന്ത്രണ്ട് ക്ഷേത്രങ്ങളിലും ചുരുങ്ങിയ സമയം കൊണ്ട് ഓടിയെത്തുന്നത് പുണ്യമായി കരുതപ്പെടുന്നു . ഒന്നാം ശിവക്ഷേത്രമായ തിരുമലയിലെ ദീപാരാധന തൊഴുതാണ് ഭക്തര് ഓട്ടമാരംഭിക്കുന്നത് . ഓട്ടത്തില് പങ്കെടുക്കുന്നവര് കുംഭമാസത്തിലെ ഏകാദശിക്ക് ഒരാഴ്ച മുമ്പ് മാലയിട്ട് വ്രതമാരംഭിക്കണമെന്നുണ്ട് .
ഗോവിന്ദാ , ഗോപാലാ എന്ന മന്ത്രോച്ചാരണത്തോടെ തിരുനട്ടാലത്ത് സമാപിക്കുന്ന ഓട്ടം പൂര് ത്തിയാകുവാന് പണ്ട് ഒരു പകലും രണ്ട് രാത്രികളുമെടുത്തിരുന്നു . ഇന്ന് ആചാരത്തിന് മാത്രമായാണ് ശിവാലയ ഓട്ടം നടക്കുന്നത്
ശിവാലയ ഓട്ടത്തിന് തയ്യാറെടുക്കുന്ന ഭക്തന് ന്മാരെ " ഗോവിന്ദന് മാര്‍ ' എന്ന് പറയുന്നു . കുംഭമാസത്തിലെ ഏകാദശിക്ക് ഒരാഴ്ച മുന്‍ പ് മാലയിട്ട് വ്രതമാരംഭിക്കണം ഈ ദിവസങ്ങളില്‍ സ്വന്തം ഗൃഹത്തില് നിന്ന് ഭക്ഷണം കഴിക്കാറില്ല .
ക്ഷേത്രത്തിലെ നിവേദ്യച്ചോറ് മാത്രമേകഴിക്കുകയുളളൂ . രാത്രി കരിക്കും പഴവും മാത്രം . ത്രയോദശി നാളില്‍ ഉച്ച്ക്ക് ആഹാരം കഴിഞ്ഞ് കുളിച്ച് ഈറനോടെ ഒന്നാം ശിവാലയമായ തിരുമലയില്‍ സന്ധ്യാദീപം ദര് ശിച്ച് ഓട്ടമാരംഭിക്കുന്നു .
വെളളമുണ്ടും അതിന് മേല്‍ ചുറ്റിയ ചുവന്ന കച്ചയുമാണ് വേഷം . കൈകളില്‍ വിശറിയുണ്ടാകും ചെല്ലുന്ന ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങളെ വീശാനാണ് വിശറി . വിശറിയുടെ അറ്റത്ത് രണ്ട് തുണി സഞ്ചികളുണ്ടാകും ഒന്നില്‍ പ്രസാദ ഭസ്മവും മറ്റേതില്‍ വഴിയാത്രയ്ക്കാവശ്യമായ പണവും സൂക്ഷിക്കുന്നു .
ഇങ്ങിനെ സംഘമായി ഓടി പന്ത്രണ്ട് ക്ഷേത്രത്തിലും എത്തുന്നു . ഓരോ ക്ഷേത്രത്തിലും എത്തുന്പോള്‍ കുളിച്ച് ഈറനോടെ വേണം ദര് ശനം നടത്തുവാന്‍ വഴിയില്‍ പാനകം , ചുക്കുവെളളം , ആഹാരം എന്നിവ കൊടുക്കും . ഒടുവിലത്തെ ശിവക്ഷേത്രമായ തിരുനട്ടാലെത്തി ഓട്ടം സമാപിക്കുന്നു . " ഗോവിന്ദാ ഗോപാല ' എന്ന് വഴിനീളെ ഉച്ചരിച്ചാണ് ഓടുന്നത ് .
കടപ്പാട് : വെബ് ദുനിയ,ദാറ്റ്സ് മലയാളം
No comments:
Post a Comment